Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
തിരുവനന്തപുരം ∙ കശ്മീർ തുഞ്ചത്തെ ഖാർദുങ് ലാ പാസ് വരെ തിരുവനന്തപുരത്തു നിന്നുള്ള ദൂരം 4000 കിലോമീറ്ററാണ്. പക്ഷേ അരുവിക്കര ചെറിയകൊണ്ണി സ്വദേശിയായ ജി.എസ്.മണിക്കുട്ടൻ (52) അവിടെ പോയി മടങ്ങിയെത്താൻ സ്വയം കാറോടിച്ചത് 69,207 കിലോമീറ്റർ ! ഒരിക്കൽ പോയ വഴിയിലൂടെ വീണ്ടും വരികയോ മറികടക്കുകയോ ചെയ്യാതെ 22
കൊല്ലം ∙ വഴിയരികിൽ നിന്ന പ്രവാസിയായ യുവാവിനെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ജോനകപ്പുറം സുറുമി മൻസിലിൽ റെജിനാസ് ആണ് ആഭ്യന്തര സെക്രട്ടറി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ, എസിപി, ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ എന്നിവർക്കു പരാതി നൽകിയത്.ഞായർ രാത്രി 11നു കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിനു
പെരുമ്പെട്ടി∙ കുറുക്കന്റെ ആക്രമണത്തിൽ ഭയാശങ്കയിലായി വനാതിർത്തികളിലെ മലയോരമേഖല. വലിയകാവ് വനാതിർത്തിയോടുചേർന്ന പ്രദേശങ്ങളാണിത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളം, നെടുമ്പാല, മലമ്പാറ മേഖലയിലാണ് ഇന്നലെ വയോധികയടക്കം ആറുപേർക്കു കുറുക്കന്റെ കടിയേറ്റത്. പ്രദേശത്ത് ആളുകൾക്ക് കുറുക്കന്റെ കടിയേൽക്കുന്നത്
ചേർത്തല ∙ 11 കെവി വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടി ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതിനെത്തുടർന്നു സമീപത്തെ വീട്ടിൽ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിന്ന ഒന്നര വയസ്സുകാരന്റെ കൈക്കു പൊള്ളലേറ്റു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ്
വാകത്താനം ∙ വ്യാജ കുറിപ്പടിയുമായി എത്തി വേദന സംഹാരി ഗുളിക ആവശ്യപ്പെട്ട യുവാക്കൾ മരുന്നു ലഭിക്കാത്തതിനെത്തുടർന്ന് അക്രമാസക്തരായി. മെഡിക്കൽ സ്റ്റോറിനു മുൻപിലെ ബഹളം കേട്ടെത്തിയവരെ ആക്രമിക്കുകയും മെഡിക്കൽ സ്റ്റോർ ജീവനക്കാരനു നേരെ മണ്ണുനിറച്ച ചെടിച്ചട്ടി എറിയുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട് 5.45നു
നെടുങ്കണ്ടം ∙ അരുൺ അലോഷ്യസ് റോഡ് പുതുക്കിപ്പണിയാനായി കുത്തിപ്പൊളിച്ചിട്ട് രണ്ടു വർഷം- നാട്ടുകാർക്ക് ദുരിതം സമ്മാനം.കേരള എൻജിനീയറിങ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ അരുൺ അലോഷ്യസ് നരിക്കുഴിയോടുള്ള ആദരവായാണ് എഴുകുംവയൽ കണ്ണംപ്ലാക്കൽപ്പടി- പുത്തൻ പാലം റോഡ് അരുൺ അലോഷ്യസ് റോഡ് എന്ന് പുനർനാമകരണം ചെയ്തത്.600
കൊച്ചി ∙ അന്റാർട്ടിക്കയിൽ ഇന്ത്യ 4 വർഷത്തിനകം പുതിയ ഗവേഷണ കേന്ദ്രം ‘മൈത്രി 2’ സ്ഥാപിക്കും. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘മൈത്രി 2’ സ്ഥാപിക്കുന്നതെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിലുൾപ്പെട്ട
കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണ്ടിവരും. മുകൾഭാഗത്തെ കോൺക്രീറ്റിങ്ങിനും സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുമായി ഒരുമാസം കൂടി വേണ്ടിവരുമെന്നു കരാർ കമ്പനി അറിയിച്ചു. തുരങ്കത്തിൽ കോൺക്രീറ്റിങ് പൂർത്തിയാകാത്ത ഭാഗത്തു രൂക്ഷമായ ചോർച്ചയാണുള്ളത്. ഈ വെള്ളം ഒഴുകിപ്പോകുന്നതിനു സംവിധാനമൊരുക്കിയ ശേഷമാണു കോൺക്രീറ്റിങ് നടക്കുക. കിഴക്കുഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു 150 മീറ്റർ അകലെയാണു വലിയ ചോർച്ച.
ഊട്ടി ∙ കൂനൂരിനു സമീപം ബെട്ടിട്ടിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് 16 പേർക്കു പരുക്ക്. ആന്ധ്രപ്രദേശിൽ നിന്നെത്തിയവരുടെ പിക്കപ് ലോറിയാണ് അപകടത്തിൽപെട്ടത്. ഗുരുതര പരുക്കേറ്റ 8 പേരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൂനൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഊട്ടിയും കൂനൂരും
തേഞ്ഞിപ്പലം ∙ ദേശീയപാത കോഹിനൂർ ജംക്ഷനിൽ അടിപ്പാത നിർമിക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്തു സമീപത്തെ മരാമത്ത് റോഡ് വീതി കൂട്ടേണ്ടി വരുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. എൻഎച്ച് സർവീസ് റോഡ് പൊളിച്ച് സ്ഥലം താഴ്ത്തുകയും വേണം. കോഹിനൂരിൽ എൻഎച്ച് അതോറിറ്റി അടിപ്പാത നിർദേശം തള്ളിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ
കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ ഓഫിസറായ ക്രൈംബ്രാഞ്ച് എഡിജിപി ഇന്റർപോൾ ദേശീയ നോഡൽ ഓഫിസറായ സിബിഐ ഡയറക്ടർക്ക് ഇന്നലെ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട്
കൽപറ്റ ∙ പാടേ തകർന്നു കുണ്ടും കുഴികളും രൂപപ്പെട്ട ചുഴലി റോഡിൽ യാത്ര ചെയ്യണമെങ്കിൽ തോണിയിറക്കേണ്ട ഗതികേടാണ് നാട്ടുകാർക്ക്. കാലവർഷം ശക്തമായതോടെ റോഡാകെ ചെളിക്കുളമായി മാറി. കാൽനടയാത്ര പോലും അസാധ്യമാണ്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. റോഡിൽ തകരാത്ത
കണ്ണൂർ ∙ കടന്നൽ കുത്താൻ വന്നാൽ എന്തു ചെയ്യും? ഓടി രക്ഷപ്പെടാം. കടന്നൽ കുത്തിയാലോ?കടന്നൽ കുത്തേൽക്കാതിരിക്കാനും കുത്തേറ്റാൽ ജീവഹാനിയുണ്ടാകാതിരിക്കാനും എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചു പഠിക്കാൻ ഫെമി ബെന്നി വിമാനം കയറാൻ പോകുകയാണ്, ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലേക്ക്. അതും 1.7 കോടി രൂപയുടെ
കാസർകോട്∙ അടച്ചിട്ട വീട് കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണാഭരണങ്ങൾ കവർന്നുവെന്ന് ഭയന്ന കുടുംബാംഗങ്ങളെത്തേടി മണിക്കൂറുകൾക്കു ശേഷം ശുഭകരമായ വാർത്തയെത്തി, നഷ്ടമായെന്നു കരുതിയ സ്വർണാഭരണങ്ങളെല്ലാം വീട്ടിൽ ഭദ്രമായുണ്ട്...! മൊഗ്രാൽപുത്തൂർ ടൗൺ ജുമാ മസ്ജിദിനു സമീപത്തെ മുണ്ടേയ്ക്കാൽ ഫൈസൽ